എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. അപകടകരമായ രീതിയിലാണ് പരിപാടി നടന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൃഷിക്ക് മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്‍റേഷന്‍ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് പരാതിയില്‍ പറയുന്നത്.
വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് പരാതി നല്‍കിയത്. സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും പരിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെയും നടനെതിരെയും കേസെടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർക്കാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്.
വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് ഓഫ് റോഡ് റൈഡ് മത്സരം സംഘടിപ്പിച്ചത്. ഈ മത്സരത്തില്‍ ജീപ്പ് റാംഗ്ലറുമായാണ് ജോജു ജോർജ് പങ്കെടുത്തത്. ഡ്രൈവിന് ശേഷമുള്ള ജോജുവിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
'ഒരു കാര്യവുമില്ലാതെ എന്നെ ഓരോന്നിലേക്ക് പിടിച്ച് ഇടുകയാണ്. കുറെ കൂടി ശത്രുകളെ ഉണ്ടാക്കുക എന്ന് അല്ലാതെ എന്ത് കാര്യം. വീണ്ടും കുറെ പേര്‍ തെറിവിളി തുടങ്ങുകയാണ്. എനിക്ക് എന്തെങ്കിലും തരത്തിലൊരു സ്വാതന്ത്ര്യം വേണ്ടേ. ഓണ്‍ലൈനിലും പൊതുപരിപാടികളിലും ഇപ്പോള്‍ ഞാന്‍ ഇല്ല. ഇതില്‍ കൂടുതല്‍ ഞാന്‍ എങ്ങനെയാണ് ഒതുങ്ങേണ്ടത്' എന്നാണ് ജോജുവിന്‍റെ പ്രതികരണം.
ഇതൊരു മലയാള സിനിമയായതുകൊണ്ട് സഭ്യമായ ഭാഷയില്‍ സംസാരിക്കണം. അതിനായി സംവിധായകന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തണോ. അവിടെ സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ സിനിമയുടെ ആത്മാവ് തന്നെ ഇല്ലാതാകുമെന്നാണ് ഞാന്‍ ഭയപ്പെടുന്നത്' വിനയ് പറഞ്ഞു.
ജോജു സ്ത്രീകളോട് അപമാര്യാതയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസിന്‍റെ പരാതിയും, അസഭ്യം പറഞ്ഞെന്ന പരാതിയും പൊലീസ് തള്ളി കളഞ്ഞിരുന്നു. അതേസമയം,ജോജുവിന്റെ കാർ തകർത്ത കേസിൽ ജയിലിൽ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പി ജി ജോസഫിന്‍റെ ജാമ്യാപേക്ഷ അടുത്തദിവസം കോടതി പരിഗണിക്കും.
കോണ്ഗ്രസേ, നിങ്ങൾ നന്നാവണമെന്നു ആഗ്രഹമുള്ള, ദേശീയ തലത്തിൽ നിങ്ങൾ തിരികെ വരണമെന്ന് ആഗ്രഹമുള്ള ഒരാളാണ്, വന്നാൽ വോട്ടു ചെയ്യണമെന്ന് കരുതുന്ന ആളാണ് ഞാൻ. ഇതുപോലെ ചീഞ്ഞ കേസുകളുടെ പിറകെ പോയി ജനത്തെ വെറുപ്പിക്കരുത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയതിന് ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധം നടത്തിയതെന്നും വാഹനങ്ങളെ കടത്തി വിടാന്‍ പൊലീസ് പ്രത്യേക ക്രമീകരണം നടത്തിയിരുന്നുമെന്നുമാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. റോഡില്‍ കുടുങ്ങി കിടന്നവരില്‍ രോഗികള്‍ ഉണ്ടായിരുന്നുവെന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉൾപ്പടെയുള്ളവര്‍ കഴിഞ്ഞ ദിവസം പൊലിസില്‍ കീഴടങ്ങിയിരുന്നു. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കീഴടങ്ങിയത്. കാര്‍ തകര്‍ത്ത കേസില്‍ എട്ട് പേര്‍ക്കതിരെയായിരുന്നു പൊലീസ് കേസ് എടുത്തത്.
റോഡ് ഉപരോധവുമായി ബന്ധപ്പട്ട് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോജുവിന്‍റെ പരാതിയില്‍ വാഹനം തല്ലി തകര്‍ത്തവര്‍ക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്.
നടൻ ജോജു ജോർജിന്‍റെ വാഹനം തകർത്ത കേസിൽ രാഷ്ട്രീയാരോപണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. പ്രശ്‌ന പരിഹാരത്തിന് ഇരു വിഭാഗങ്ങളും തയാറായിരുന്നു. എന്നാൽ മധ്യസ്ഥ ചർച്ചയ്ക്ക് സിപിഎം എം എൽ എയുടെ സാന്നിധ്യം വേണമെന്ന ആവശ്യമാണ് പ്രതിസന്ധിയ്ക്ക് കാരണമായതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഹൈബി ഈടന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജോജുവിന്‍റെ സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശനം രമ്യതയില്‍ പരിഹരിക്കാന്‍ ഇരുകൂട്ടരും തയ്യാറാണെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ കേസ് നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നാണ് ഇരുകൂട്ടരുടെയും തീരുമാനമെന്നും നേതാക്കള്‍ കൂട്ടി
ജോജുവിന്റെ വാഹനം തകര്‍ത്തതിന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉൾപ്പെടെ 15 പേർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. കേസില്‍ ഒരു പ്രതി മാത്രമാണ് അറസ്റ്റിലായിരിക്കുന്നത്. മറ്റ് പ്രതികള്‍ രണ്ട് ദിവസമായി ഒളിവിലാണെന്നും ഇവരുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു
ഇന്ധനവില വര്‍ധനവിനെതിരായ കോണ്‍ഗ്രസിന്റെ സമരത്തെ എതിര്‍ത്ത നടന്‍ ജോജു ജോര്‍ജ്ജിനെ അനുകൂലിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകള്‍ക്കുളള മറുപടിയായാണ് രാഹുല്‍ കോണ്‍ഗ്രസിന്റെ സമരത്തെ ഉപ്പുസത്യാഗ്രഹവുമായി ഉപമിച്ചിരിക്കുന്നത്.
കോൺഗ്രസ് എത്ര മോശം സംസ്കാരമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഇന്ന് കൊച്ചിയിൽ നടന്ന സംഭവങ്ങൾ. പ്രതിഷേധിക്കാനുള്ള അവകാശം കോൺഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ ഉൾക്കാമ്പ്' മന്ത്രി കൂട്ടിച്ചേർത്തു.
'സുധാകരന്റെ കാര്‍മികത്വത്തില്‍ കോണ്‍ഗ്രസ് ഗുണ്ടാ സംഘമായി മാറിയെന്നതിന്റെ നേര്‍സാക്ഷ്യമാണ് കൊച്ചിയില്‍ ഇന്ന് കണ്ടത്. ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കാനും സമരം ചെയ്യാനുമൊന്നുമുളള ധാര്‍മ്മികമോ രാഷ്ട്രീയമോ ആയ അവകാശങ്ങളൊന്നും കോണ്‍ഗ്രസിനില്ല
ദുരിത വഴികൾ താണ്ടി താരപദവിയിലേക്ക് കടന്ന് വന്ന ജോജു അൽപ നേരം ഇടപ്പള്ളി വൈറ്റില റോഡിൽ തന്റെ കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയപ്പോൾ അസ്വസ്ഥനാകുന്നത് നാം കണ്ടു.